Thursday, December 20, 2007

Adios... 2007

It is a stupid weather... when you don't want rain, it rains. It is already a chilled climate and rain is like pouring some spirit to a fresh wound. There is no power supply this morning too. BESCOM could not have planned a better time for this interruption. I was forced to take a cold water bath. That too for the last two days !!!!!!!!!

Going to office is a pleasure these days... I am going to Kerala today !!!!!!!!!

On the way to office it was good to see GREEN colour instead of the muddy red, after a long time. Somehow whenever I see green vegetation I get the feeling everything is fine. That is a good feeling when it comes to an year end.

Wish you all a merry Christmas and a happy New Year.

Friday, December 14, 2007

Vanity

Keeping one point of contact (trusted of course) for one type of job has its pros and cons. You might have realised it earlier, but it occurred to me only recently. Till that day I saw only the brighter side.

It went like this.... We have a single point of contact for almost all our dress related stuff. It is the person who runs the nearest dry cleaning centre. For all queries, whether it is darning, stitching or whatever, we used to go to him and he was good in helping with directions.

As it is really cold during nights, we all pulled our jackets from wherever we dumped after July. It was then, that my friend realised there is a problem with the zipper of his jacket. As usual we started to the dry cleaning centre. But to our surprise it was closed.

We went to 2,3 shops without any luck. Finally we got a positive answer from one guy. He told he can fix it and asked for Rs.100 /- Like all the places we started bargaining straight away. Finally settled for 90 !!! After paying the bill, which he insisted, he was kind enough to divulge his "technique".

He'll get it repaired by another guy, who charges Rs.75-80. He kept on jawing. Once he was done with that, shamelessly he crossed the road and walked two blocks up to the actual repairer. If we were not going towards the dry cleaning centre for anything and everything, we would have found out that shop much earlier. Anyway it was a good lesson learned.

Somehow the scene from Veendum chila veettukaryangal came to mind. Samyuktha says "Vivaramillathore aalukal pattiykkum". How true.

When we reached our room our flatmate was ready with the quote of the day.

"They suck. Can they suck less ? "

Friday, December 7, 2007

ബേബി സിറ്റിങ്

ഹൈപര്‍ ആക്റ്റിവായ ഒന്നാം ക്ലാസുകാരി മരുമകളേയും അത്രയ്ക്കില്ലേലും അത്യാവശ്യം ആക്റ്റീവായ അനിയനേയും ബേബി സിറ്റ്‌ ചെയ്യേണ്ട (അങ്ങനെത്തന്നെ പറയാം എന്നു കരുതുന്നു) ജ്വാലി ഒരു ദിവസം എന്റെ തലയ്ക്കു വീണു.

രാവിലെത്തന്നെ അമ്മ “മോനേ എണീയ്ക്ക്‌... ഇന്നു ഞാന്‍ നിനക്കിഷ്ടപ്പെട്ട പുട്ടും കടലക്കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്” എന്നു പറഞ്ഞപ്പൊഴേ എനിയ്ക്കൊരു ഡൌട്ടടിച്ചതാണ്. സാധാരണ “ഡാ, എണീറ്റോ... ഇനീം വൈകിയാല്‍ തണുത്ത ചായ കുടിയ്ക്കേണ്ടിവരും” എന്ന ഭീഷണിയാണ് വെയ്ക്കപ് കോള്‍. മോനേ എന്ന്‌ അമ്മ എന്നെ വിളിയ്ക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം. ഇന്ത്യ വേള്‍ഡ് കപ്പ്‌ അടിയ്ക്കുന്നതിനേക്കാള്‍ അപൂര്‍വ്വം.

എന്റെ ചായകുടി കഴിയുമ്പൊഴേയ്ക്കും ചേച്ചിയും ഇളയമ്മയും അപ്നാ സന്താന്‍സ് സഹിതം വീട്ടിലെത്തി. അറ്റാച്മെന്റ്സ്‌ അവിടെ വച്ചിട്ട്‌ അവര്‍ അമ്മയുടെ കൂടെ “ദാ പ്പൊ വരാം. നീ ഇവരെ രണ്ടിനേം ഒന്നു നോക്കണേ” ന്നും പറഞ്ഞ്‌ ഗേറ്റുമടച്ച്‌ സ്ഥലം വിട്ടു, എനിയ്ക്ക്‌ തിരിച്ചൊരു ഡയലോഗ്‌ പോലും പറയാനുള്ള സമയം തരാതെ!!!!

ഏതായാലും പണികിട്ടി. ഇനി ഈ അമ്മാവനേയും അവനേക്കാള്‍ പ്രായംകൂടിയ മരുമോളേയും എങ്ങനെ തല്ലും പിടിയും ഉണ്ടാക്കാന്‍ അവസരം കൊടുക്കാതെ ഹാന്‍ഡില്‍ ചെയ്യാം എന്നൊര്‍ത്ത്‌ അവസാനം ഞാന്‍ ഫ്രിഡ്ജ്‌ തുറന്നു. അതില്‍ കണ്ട രണ്ട്‌ പായ്ക്കറ്റ്‌ ബിസ്കറ്റ്‌ പൊട്ടിച്ച്‌ രണ്ടുപേര്‍ക്കും നീട്ടി. രണ്ടും ബിസ്കറ്റിന്റെ കൂട്‌ നോക്കി ഒരെണ്ണം പോലും എടുക്കാതെ നിന്നു.

“എന്താ ബിസ്കറ്റ്‌ വേണ്ടേ ?”
“ഇത്‌ ഗുഡ്‌ ഡേം ക്രാക്‌ ജാക്കുമല്ലേ. എനിയ്ക്കു വേണ്ട“, ആണ്‍‌തരി പറഞ്ഞു. “എനിയ്ക്കും വേണ്ട”. മരുമോള്‍ അമ്മാവന്റെ കൂടെക്കൂടി.
“ഏനിയ്ക്ക്‌ കീം ബിസ്കറ്റ്‌ മതി”.
“എടാ നിന്റെ വായില്‌ കേടില്ലാത്ത ഒറ്റപ്പല്ലേലുമുണ്ടോ? ഈ ബിസ്കറ്റ് തിന്നാ മതി.” ഞാന്‍ കണ്‍ക്ലൂഡ് ചെയ്തു.

പണ്ട്‌ ബിസ്കറ്റ്‌ കണ്ടാല്‍ അത്‌ ബിസ്കറ്റ് ആണേന്നറിയാം എന്നല്ലാതെ അതിന് ബ്രാന്‍ഡുകളുണ്ടെന്നൊന്നും എനിയ്ക്കറിയില്ലായിരുന്നല്ലോ. ഇപ്പൊഴത്തെപ്പിള്ളേരുടെ ഒരു കാര്യം. എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ ഫ്രിഡ്ജില്‍ കണ്ട നാരങ്ങയെടുത്ത്‌ രണ്ടിനും കൊടുത്തു.

പിള്ളേരു രണ്ടും കളിയ്ക്കാനായി മുറ്റത്തിറങ്ങി. അവരെ നോക്കാനായി ഞാന്‍ പടിയിലിരുന്നു. അവിടെ ഇരുന്നാല്‍, നെയ്യപ്പം തിന്നുന്നപോലെ, രണ്ടുണ്ടു കാര്യം. വഴിയിലൂടെ പോകുന്ന പെണ്‍കുട്ടികളേം കാണാം. വെറുതെ വായ്നോക്കിയിരിയ്ക്കുന്നത്‌ മോശമല്ലേ എന്നു കരുതി ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പുമെടുത്തു. കണ്ടാല്‍ ഒരു ബുജി ലുക്ക് തോന്നിക്കോട്ടെ.

അങ്ങനെ ഇരിയ്ക്കുന്ന സമയത്താണ് രണ്ടും കൂടെ ഓടിക്കിതച്ച്‌ വന്നത്‌.

“ദീ.. ദീ... നോക്ക്‌ നോക്ക്‌... അതാ ഒരു ദിനോസറിന്റെ കുട്ടി തെങ്ങില്‍ കേറുന്നു.” ഞാന്‍ നോക്കി. ഒരു ഉടുമ്പ്‌ അടുത്ത പറമ്പിലെ തെങ്ങിന്റെ മണ്ടയിലേയ്ക്ക്‌ മന്ദമന്ദം കയറിപ്പോകുന്നു.

ഈ ദിനോസര്‍ ന്നു പറഞ്ഞാല്‍ എന്താ സാധനം? ഞാന്‍ ഒന്നുമറിയാത്തവനായി. അപ്പൊ രണ്ടും കൂടെ എന്നെ കളിയാക്കിത്തുടങ്ങി.

“ഈ ഏട്ടന് ഒന്നും അറിഞ്ഞൂട... നാഷണല്‍ ജ്യോഗ്രഫീലൊക്കെ കാണിയ്ക്കാറുണ്ടല്ലൊ” മരുമോള്‍ പറഞ്ഞു.
“അല്ലല്ല... അനിമല്‍ പ്ലാനറ്റിലാ കാണിയ്ക്കുന്നത്‌.” മരുമകളുടെ അമ്മാവന്‍ ഒരടിയ്ക്ക്‌ തുടക്കമിട്ടു. “ഞാനില്ലേ... കഴിഞ്ഞമാസം മലമ്പുഴ പോയപ്പൊ ദിനോസറിനെ കണ്ടിരുന്നല്ലോ. ഈ വീടിനേക്കാളും വല്യ ദിനോസറൊക്കെ അവിടെ ഉണ്ട്‌”. അമ്മാവന്‍ ഇതുകൂടെ പറഞ്ഞപ്പൊ മരുമോള്‍ കരച്ചിലിന്റെ വക്കിലെത്തി. അവള്‍ അടുത്തകാലത്തൊന്നും മലമ്പുഴ പോയിട്ടില്ല. അവസാനം സബ്ജക്റ്റ്‌ മാറ്റി ഞാനൊരു കരച്ചില്‍ സീന്‍ ഒഴിവാക്കി. രണ്ടും കൂടെ വീണ്ടും കളിയ്ക്കാന്‍ തുടങ്ങി.

കളിയൊക്കെ കഴിഞ്ഞ്‌ രണ്ടും എന്റെ അടുത്ത്‌ വന്ന്‌ സ്കൂളിലെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.
അടുത്തിരിയ്ക്കുന്ന കുട്ടി അടിച്ചു, വാട്ടര്‍ ബോട്ടിലിലെ വെള്ളം കട്ടു കുടിച്ചു തുടങ്ങിയ സാധാരണ കമ്പ്ലൈന്റുകളിലൂടെ പോകുമ്പോഴാണ് മരുമോള്‍ എന്നെ ഞെട്ടിയ്ക്കുന്ന ആ രഹസ്യം പറഞ്ഞത്‌.

“ഇവനില്ലേ... രണ്ട്‌ ഗേള്‍ഫ്രന്റ്സ്‌ ഉണ്ട്‌. ഒന്ന്‌ സ്കൂള്‍ ബസിലും ഒന്ന്‌ ക്ലാസിലും”.

ഞാന്‍ ഒരു സെക്കന്റ്‌ ആരാധനയോടെ എന്റെ അനിയനെ നോക്കി.
അമ്മമാര് വന്ന്‌ രണ്ടിനേം കൂട്ടിക്കൊണ്ട്‌ പോകുമ്പൊ ഞാന്‍ ചേച്ചിയോട്‌ ഈ കാര്യം പറഞ്ഞു.

“ഹൊ.. ഇവളൊക്കെ വലുതാവുന്നതോര്‍ത്ത്‌ എനിയ്കിപ്പൊഴേ പേടിയാ” ന്ന്‌ ചേച്ചി പറഞ്ഞുതീരും മുമ്പെ മോളുടെ കമന്റ്‌ വന്നു.
“അമ്മയുടെ കൂടെ സ്കൂളില്‍ പോകുന്നതോണ്ടാ എനിയ്ക്ക്‌‌ ബോയ്ഫ്രന്റ്സില്ലാത്തത്‌. എനിയ്ക്കും ഇനി അവന്റെ സ്കൂളില്‍ പോയാമതി”.